കത്തോലിക്കാ സഭയുടെ ഏകാന്ത സന്യാസിനി അന്തരിച്ചു

Feb 28, 2023 - 03:55
Feb 28, 2023 - 05:27
 40
കത്തോലിക്കാ സഭയുടെ  ഏകാന്ത സന്യാസിനി അന്തരിച്ചു

കത്തോലിക്ക സഭയുടെ ആദ്യ ഏകാകി യായ  സന്യാസിനി  പ്രസന്നദേവിവിടവാങ്ങി.

ഗുജറാത്ത്‌ -സിംഹങ്ങളുള്ള ഗിർവനത്തിന്റെ ഭാഗമായ ഗിർനാർ മലയിലെ ആശ്രമത്തിൽ 4 പതിറ്റാണ്ടിലേറെ ഒറ്റയ്ക്ക് ജീവിച്ച സന്യാസിനിയായ  പ്രസന്നാദേവി. എന്ന ‘മാതാജി’(88)അന്തരിച്ചു . കത്തോലിക്കാ സഭയുടെ നിയമാവലി ‍പ്രകാരം വനിതകൾക്ക് ഒറ്റയ്ക്കുള്ള സന്യാസജീവിതം അനുവദിച്ചിട്ടില്ലെങ്കിലും 1997 ൽ വത്തിക്കാൻ പ്രസന്നാദേവിയുടെ സന്യാസത്തിന് അംഗീകാരം നൽകുകയായിരുന്നു .  ഏകാന്ത  താപസ ജീവിതം നയിക്കാൻ  കലിക്കാ സഭയുടെ അനുവാദം കിട്ടിയ ആദ്യ ഇന്ത്യക്കാരിയായ സന്യാസിനിയാണു  പ്രസന്നാദേവി (88)  . വാർധക്യസഹജമായ രോഗങ്ങൾ മൂലം ഇന്നലെയായിരുന്നു മരിച്ചത് . കുറെ നാളായി ഗുജറാത്തിലെ ജുനഗഡിൽ സെന്റ് ആൻസ് പള്ളി വികാരി ഫാ. വിനോദ് കാനാട്ടിന്റെ സംരക്ഷണയിലായിരുന്നു.

22–ാം വയസ്സിൽ ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ഫാദർ ഡി ഫൂക്കോ ഓഫ് സേക്രട് ഹാർട്ട് എന്ന സന്യാസ സമൂഹത്തിൽ അംഗമായ തൊടുപുഴ ഏഴുമുട്ടം സ്വദേശിനി കുന്നപ്പള്ളിൽ അന്നക്കുട്ടിയെ വിശ്വാസജീവിതം തപസ്സിലേക്കു മാറുകയായിരുന്നു   

ഹിമാലയത്തിൽ ഏകാന്ത തപസ്സനുഷ്ഠിച്ചിരുന്ന ഫാ. അഭിഷിക്താനന്ദ സ്വാമിയെ ഒരിക്കൽ പരിചയപ്പെട്ടതോടെ ഏകാന്ത തപസ്സിൽ ആകൃഷ്ടയായി. പിന്നീട്, ഒരു ജോടി വസ്ത്രവും ബൈബിളുമായി ഗിർനാർ മലമുകളിലെ ആശ്രമത്തിൽ ഏകാന്തവാസം തുടങ്ങി.ഗിർനാറിലെത്തിയശേഷം ഒരു ഗുഹയിലായിരുന്നു ആദ്യം താമസം. പിന്നീടു സ്നേഹദീപം എന്ന  കുടിലിലേക്കു താമസം മാറി.കൊടുംകാട്ടിൽ സന്യാസം ആരംഭിച്ച കാലത്തു ‘വനദേവി’ എന്നായിരുന്നു തദ്ദേശീയർ  അഭിസംബോധന ചെയ്തിരുന്നത്. .പിൽക്കാലത്തു പ്രസന്ന എന്ന പേരു നോട്  വനദേവിയുംചേർത്തു പ്രസന്നാദേവി എന്ന പേരിൽ അറിയപ്പെട്ടു .

സംസ്കാരം നാളെ ജുനഗഡിൽ നടക്കും.

CJ